ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തെ എതിർത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോക്ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഡോക്ടർമാരുടെ പണിമുടക്ക് മൂലം ദുരിതമനുഭവിക്കുന്നത് പാവപ്പെട്ട രോഗികളാണെന്നും ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നതിൽ തെറ്റില്ലെന്നും ആരോഗ്യമന്ത്രി. അതേസമയം ബ്രിഡ്ജ് കോഴ്സിലൂടെ ഡോക്ടർമാർ ബിരുദം സമ്പാദിക്കുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയും അത്യാഹിത വിഭാഗവും കിടത്തി ചികിത്സയെയും സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.