ഡ്രൈ റണ്ണിന് പുറമെ വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകൾ കേരളത്തിലെത്തി. ചെന്നൈയിലെ സർക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തിൽ എത്തിയത്. വാക്സിൻ എത്തുന്നതോടു കൂടി സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.2 ലോറികളിലായി 334 ബോക്സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്സിൽ 4200 പീസ് ഡിസ്പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാകും വാക്സിൻ വിതരണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റീജിയണൽ സ്റ്റോർ മേധാവി രാജശ്രീ പറഞ്ഞു.വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായിട്ടുണ്ട്.
ഡ്രൈ റണ്ണിന് പുറമെ വാക്സിൻ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകൾ കേരളത്തിലെത്തി. ചെന്നൈയിലെ സർക്കാർ സ്റ്റോറിൽ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തിൽ എത്തിയത്. വാക്സിൻ എത്തുന്നതോടു കൂടി സിറിഞ്ചുകൾ ജില്ലാ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.2 ലോറികളിലായി 334 ബോക്സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്സിൽ 4200 പീസ് ഡിസ്പോസിബിൾ സിറിഞ്ചുകളാണ് ഉള്ളത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാകും വാക്സിൻ വിതരണത്തിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റീജിയണൽ സ്റ്റോർ മേധാവി രാജശ്രീ പറഞ്ഞു.വാക്സിൻ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണൽ സ്റ്റോറിൽ പൂർത്തിയായിട്ടുണ്ട്.