പൊതുഗതാഗതത്തിലും, തീയേറ്റർ, ഷാപ്പിംഗ് മാൾ, മാർക്കറ്റുകൾ പരിശോധന
കർശനമാക്കുകയും ഇവിടങ്ങളിൽ പകുതി ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനാനുമതിയും നൽകുകയുള്ളൂ. വരുന്ന രണ്ടാഴ്ച കൊണ്ട് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും സമ്മേളനങ്ങൾ, വിവാഹചടങ്ങുകൾ എന്നിവയിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രതാ നടപടികൾ കൈക്കൊള്ളും.